കാശ്മീരിൽ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
GENERAL
മൃതദേഹം ഇന്നലെ ബുദ്ഗാമിലെ ഖാഗിലുള്ള പൂന്തോട്ടത്തില്‍നിന്നു കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നു ശ്രീനഗര്‍ പോലീസ് പറഞ്ഞു.
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നാലു ദിവസംമുന്പ് ലഷ്കര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാഷ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിലെ സമീര്‍ അഹമ്മദ് മല്ല(28)യാണു വധിക്കപ്പെട്ടത്.സമീറിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഭീകരനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്നു ഭീകരരാണ് സമീറിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നതെന്നു കാഷ്മീര്‍ ഐജി വിജയ്കുമാര്‍ പറഞ്ഞു. 2017ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന ലോകിപോറ ഖാര്‍ഗ് സ്വദേശിയായ സമീര്‍ നേരത്തേ സൈനിക കോടതി നടപടികള്‍ക്കു വിധേയനായിരുന്നു.മൃതദേഹം ഇന്നലെ ബുദ്ഗാമിലെ ഖാഗിലുള്ള പൂന്തോട്ടത്തില്‍നിന്നു കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ വെടിയേറ്റ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നു ശ്രീനഗര്‍ പോലീസ് പറഞ്ഞു.